Saturday, July 2, 2011

ഉമ്മ

എനിക്കെന്റെ ഉമ്മയെ ഓർമ്മവരും
കത്തുന്ന മെഴുകുതിരി കാണുമ്പോൾ

വൃത്തത്തിലൊഴുകുന്ന
ജലം പോലെ ജ്വലനം
അവസാനിക്കാത്ത
കഥപോലെ ഉരുകൽ

ഉമ്മയുടെ നിറസാന്നിധ്യത്തിന്റെ ഓര്‍മത്തുടിപ്പുകള്‍


മ്മയെപ്പറ്റി ഓര്‍ക്കുമ്പോഴേക്കും വികാരങ്ങള്‍ തള്ളിക്കയറുന്നു. അവര്‍ കണ്‍മുമ്പില്‍ നിന്ന്‌ അപ്രത്യക്ഷമായിട്ട്‌ ഇരുപത്തി ആറ്‌ വര്‍ഷം പിന്നിട്ടെങ്കിലും ഇപ്പോഴും അവരുടെ സ്‌നേഹവാത്സല്യത്തിന്റെ കുളിര്‍മ അനുഭവപ്പെടും പോലെ തോന്നുന്നു. ഉമ്മയെപ്പറ്റി എത്ര പറഞ്ഞാലും എഴുതിയാലും തീരുകയില്ല. യുവത പ്രസിദ്ധീകരിച്ച സ്‌ത്രീ: മധുരവും കയ്‌പും എന്ന പുസ്‌തകത്തില്‍ ഞാന്‍ എഴുതിയ ഒന്നാമത്തെ അധ്യായം `ഉമ്മാ...' എന്നാണ്‌.

ഉമ്മയെ ഓര്‍ക്കുമ്പോള്‍..

മൂന്നില്‍ പഠിക്കുമ്പോള്‍, ഒരു ദിവസം വീട്ടിലുണ്ടായിരുന്ന പുതിയ ബ്ലേഡും എടുത്തു ഞാന്‍ സ്കൂളില്‍ പോകാന്‍ ഒരുങ്ങി. ഉമ്മ വിലക്കി. മൂര്‍ച്ചയുള്ള ബ്ലേഡണ്, കൊണ്ട് പോകേണ്ട എന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ വാശി പിടിച്ചു ബ്ലേഡ്‌ കൊണ്ടുപോയി.(ചെറുപ്പത്തില്‍ ഞാന്‍ ഭയങ്കര വാശിക്കാരനായിരുന്നു. ഉധേചിച്ചത് കിട്ടിയില്ലെങ്കില്‍ വാതിലി നോടായിരുന്നു ദേഷ്യം തീര്‍ക്കാര്).

അല്ലാഹ്..... നമ്മുടെ ഉമ്മ


അല്‍ഖമയെ തിരുനബിക്കിഷ്‌ടമായിരുന്നു. ഭക്തനും വിശുദ്ധനുമായ സ്വഹാബി. സുന്നത്തുകളോട്‌ അങ്ങേയറ്റത്തെ പ്രതിബദ്ധതയുള്ള സത്യവിശ്വാസി. അല്‍ഖമ മാരകരോഗം പിടിപെട്ടു കിടപ്പിലായി.
അദ്ദേഹത്തിന്റെ ഭാര്യ നബിയുടെ അരികിലെത്തി വിവരം പറഞ്ഞു. ഉമറിനെയും അലിയെയും ബിലാലിനെയും റസൂല്‍ പറഞ്ഞയച്ചു. അവര്‍ അല്‍ഖമയെ പരിചരിച്ചു.
മരണം കാത്തുകിടക്കുന്നതിനാല്‍ കലിമ ചൊല്ലിക്കൊടുത്തു. പക്ഷേ, അല്‍ഖമയ്‌ക്ക്‌ അതേറ്റു ചൊല്ലാന്‍ കഴിയുന്നില്ല. ബിലാല്‍ വേഗം റസൂലിന്റെ അരികിലെത്തി വിവരം പറഞ്ഞു: ``റസൂലേ, അല്‍ഖമയ്‌ക്ക്‌ കലിമ ചൊല്ലാന്‍ കഴിയുന്നില്ല!'' തിരുനബി കുറേ ആലോചിച്ച ശേഷം ചോദിച്ചു: ``അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ?'' ബിലാലിന്റെ മറുപടി: ``അദ്ദേഹത്തിന്റെ പിതാവ്‌ നേരത്തെ മരിച്ചിട്ടുണ്ട്‌. വൃദ്ധയായ ഉമ്മ അവിടെയുണ്ട്‌.'' ``ശരി. ആ മാതാവിന്റെ അടുത്ത്‌ ചെന്ന്‌ എന്റെ സലാം പറയുക. കഴിയുമെങ്കില്‍ എന്റെ അടുത്ത്‌ വരാനും പറയുക. അല്ലെങ്കില്‍ ഞാന്‍ അവരുടെ അടുത്തേക്ക്‌ ചെല്ലാം.'' റസൂലിന്റെ നിര്‍ദേശം കേട്ടപ്പോള്‍, ഉടന്‍ ആ ഉമ്മ തിരുനബിയുടെ അരികിലെത്തി.

റസൂല്‍ അവരെ ആദരവോടെ സ്വീകരിച്ചിരുത്തി. അല്‍ഖമയുടെ പെരുമാറ്റത്തെക്കുറിച്ച്‌ അന്വേഷിച്ചു. ആ വൃദ്ധമാതാവ്‌ പറഞ്ഞു: ``എന്റെ മകന്‍ അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ച്‌ ജീവിക്കുന്നവനാണ്‌, റസൂലേ! എന്നാല്‍ എന്നോടുള്ള പെരുമാറ്റം നല്ല രീതിയിലല്ല. അതിനാല്‍ എനിക്കവനോട്‌ ചെറിയ വെറുപ്പുണ്ടായിരുന്നു. പലപ്പോഴും അവന്റെ ഭാര്യയുടെ മുമ്പില്‍ വെച്ച്‌ എന്നോട്‌ കയര്‍ത്തിരുന്നു.'' തിരുനബി പറഞ്ഞു: ``അതെ, അതുതന്നെയാണ്‌ അല്‍ഖമയ്‌ക്ക്‌ കലിമ ചൊല്ലാന്‍ കഴിയാത്തത്‌.'' തുടര്‍ന്ന്‌, അല്‍ഖമയെ തീയില്‍ ചുട്ടെരിക്കാന്‍ ബിലാലിനോട്‌ റസൂല്‍ കല്‍പിച്ചു. ``അല്ലാഹുവിന്റെ ദൂതരേ, അതുവേണ്ട. എനിക്കത്‌ സഹിക്കാനാവില്ല റസൂലേ'' -ആ ഉമ്മ കരഞ്ഞു പറഞ്ഞു. ``അല്ലാഹുവിന്റെ ശിക്ഷ ഇതിലേറെ കഠിനമാണ്‌. നിങ്ങളവന്‌ മാപ്പുനല്‍കിയാല്‍ അവന്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ അവന്റെ നമസ്‌കാരവും നോമ്പും സല്‍ക്കര്‍മങ്ങളുമെല്ലാം നഷ്‌ടത്തിലാകും'' അവര്‍ മകന്‌ മാപ്പുനല്‍കി; ഉമ്മയല്ലേ! തിരുനബി(സ) ബിലാലിനെ വീണ്ടും അല്‍ഖമയുടെ അടുത്തേക്കയച്ചു. ബിലാല്‍ എത്തിയപ്പോള്‍ വ്യക്തമായി കലിമ ചൊല്ലുന്നുണ്ടായിരുന്നു.

 ആ വിശുദ്ധ വചനങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കെ, അല്‍ഖമ ഇഹലോകത്തോട്‌ യാത്ര പറഞ്ഞു. തിരുനബി(സ) തന്നെയായിരുന്നു മയ്യിത്ത്‌ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കിയത്‌. ഉമ്മയോളം വരില്ല മറ്റൊന്നും എന്നതാണ്‌ ഈ ചരിത്രത്തില്‍ നിന്നുള്ള പാഠം. പരിഗണനയില്‍ പ്രധാനം ഉമ്മയ്‌ക്കാണ്‌. പ്രായമേറും തോറും പരിഗണന വര്‍ധിക്കണം. ഉമ്മയും ഉപ്പയും നമ്മുടെ ജീവിതത്തിന്‌ അലങ്കാരമാണ്‌. അവരുടെ സഹവാസം മഹാഭാഗ്യമാണ്‌. അവരുടെ പ്രാര്‍ഥനകള്‍ നമുക്ക്‌ കാവലാണ്‌. ആ കൈത്തലങ്ങള്‍ ആശ്വാസത്തിന്റെ മേഘവര്‍ഷമാണ്‌. അവര്‍ കൂട്ടിനുണ്ടെങ്കില്‍ അതിലേറെ വലിയ സമ്പത്തില്ല. അവരുടെ സന്തോഷത്തേക്കാള്‍ മികച്ച ലക്ഷ്യമില്ല. അവര്‍ക്കായുള്ള പ്രാര്‍ഥനയേക്കാള്‍ ഉന്നതമായ പ്രത്യുപകാരവുമില്ല! നിങ്ങളുടെ പ്രാര്‍ഥനയില്‍ ഈ വിനിതനെയും കുടുംബത്തെയും ഉള്‍പ്പെടുത്തണെ... .നാഥന്‍ നല്ലത് ചെയ്യുവാ‍ന്‍ അനുഗ്രഹിക്കട്ടെ ദുഅ വസ്സിയ്യത്തോടെ
Fathima Sajda

അഗതികള്‍ക്ക് ഉമ്മയായി


ആരോരുമില്ലാതെ കുഷ്ഠരോഗികള്‍ക്ക് താങ്ങും തണലുമാവുകയാണ് കല്ലായിലെ ഫാത്തിമത്ത് ഹജ്ജുമ്മ. 'അന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണത്', ഫാത്തിമത്ത് ഹജ്ജുമ്മ പറഞ്ഞുതുടങ്ങി. തന്റെ ജീവിതത്തെമാറ്റിമറിച്ച സംഭവമുണ്ടായത് അന്നാണ്. ഭര്‍ത്താവിന്റെ സഹോദരി മറിയക്കുട്ടിയെയും കൊണ്ട് ചേവായൂര്‍ കുഷ്ഠരോഗാസ്പത്രിയില്‍ പോയപ്പോള്‍ മനസ്സ് തകര്‍ന്നുപോയി.

ഉമ്മ സ്വപ്നം

പകല്‍ തിരക്കുകളില്‍
ഉമ്മ വരാറില്ല,
കാത്തിരിക്കുന്നുവെന്നോര്‍മ്മപ്പെടുത്താന്
‍ജീവിതം പാതിപകുത്തെടുത്തവള്‍
മിസ്സ് കോളുകളടിക്കുംനേരവും
ഉമ്മയോടു മിണ്ടിയെട്ടത്ര
കാലമായെന്നോര്‍ക്കാറില്ല.

എന്റെ ഉമ്മ...

"ഉമ്മ" എന്നോര്‍ക്കുമ്പോള്‍ പെട്ടെന്ന് മനസ്സില്‍ ഓടിയെത്തുന്നത്, പരിഭവവും സംഘടവും നിറഞ്ഞ ഒരു മുഖമാണ്. ഈ സംഘടവും പരിഭവവുമെല്ലാം എല്ലായിപ്പോഴും സ്വന്തം മക്കളെ മാത്രം ഓര്‍ത്തു കൊണ്ടായിരിക്കും. മക്കള്‍ എത്ര വളര്‍ന്നു വലുതായാലും, എത്ര പുരോഗമിച്ചാലും, ഉമ്മയുടെ മനസ്സില്‍ ആ പിഞ്ചു കുട്ടിയുടെ സ്ഥാനം മാത്രമായിരിക്കും. ഉമ്മയോട് സംസാരിക്കുമ്പോള്‍ എനിക്കുതോന്നാറുണ്ട്, ഉമ്മ എന്നെ ഇപ്പൊഴും പിച്ചവെക്കാന്‍ പഠിപ്പിക്കുകയാണോ എന്ന്. അത്രയ്ക്ക് സൂക്ഷ്മതയോടെയാണ് ഓരോ കാര്യങ്ങളും അന്യേഷിക്കുന്നത്. നമ്മുടെ വളര്‍ച്ചക്കനുസരിച്ച്‌ മറാത്ത പെരുമാറ്റം ഒരുപക്ഷെ ഉമ്മയുടെത് മാത്രമായിരിക്കും. 

ഉമ്മ: സ്‌നേഹ സാഗരം

ചരിത്രത്തില്‍ നിന്നും തുടങ്ങാം. രാത്രി പതിവ് പോലെ നിസ്‌ക്കാരവും ഭക്ഷണവും കഴിഞ്ഞ് കിടന്നുറങ്ങിയതാണ്, പെട്ടന്നാണ് വീട്ടന്റെ ഒരു ഭാഗത്ത് അസാധാരണമായ ശബ്ദം കേള്‍ക്കുന്നത്. വീട്ടുടമസ്ഥന്‍ ഏഴുന്നേറ്റ് നോക്കിയപ്പോഴാണ് വീട്ടില്‍ കള്ളന്‍ കയറിയ വിവരം അറിയുന്നത്. ഒച്ചപ്പാടും ബഹളവുമായി, അയല്‍ വാസികള്‍ മറ്റും ഓടിവന്നു.

സഹനത്തിന്റെ തണല്‍മരയായി എന്റെ ഉമ്മ


ഉമ്മ എനിക്കെന്നുമൊരു നോവാണ്‌. സങ്കടങ്ങളുടെ കടലിരമ്പങ്ങള്‍ക്കിടയിലും അരവയറൂണിന്റെ സമൃദ്ധിയെക്കുറിച്ച്‌ മാത്രം കിനാവ്‌ കണ്ട ഒരുപാവം ഏറനാടന്‍ വീട്ടമ്മ. പരിഷ്‌ക്കാരമോ പൊങ്ങച്ചമോ അക്ഷരജ്ഞാനമോ ഒന്നുമില്ലാത്ത തനി നാട്ടിന്‍പുറത്തുകാരി. സഹനങ്ങളുടെ തണല്‍മരമായും ക്ഷമയുടെ വടവൃക്ഷമായും ഞങ്ങള്‍ ആറുമക്കളെ നട്ടുനനച്ചുവളര്‍ത്തിയ സ്‌നേഹ ഗോപുരം. പ്രയാസങ്ങളുടെ കടത്തുതോണിയില്‍ കയറിയിട്ട്‌ ആറുപതിറ്റാണ്ടു കടന്നുപോയി. പക്ഷേ ഇന്നും ആതോണി സുരക്ഷിതമായ ഒരു തീരമണഞ്ഞുവോ..?

ഉമ്മ സ്വര്‍ഗത്തിലായിരിക്കും


തുറന്നു കിടക്കുന്ന ഒറ്റപ്പൊളി വാതിലിന്റെ ഉമ്മറപ്പടിയില്‍ ‍അസ്വസ്ഥയായി നില്ക്കുകയാണ് ഞാന്‍  ചെല്ലുമ്പോള്‍‍  ഉമ്മ. വെള്ളക്കുപ്പായം. മാറില്‍  ചുവന്ന നൂല് കൊണ്ട് ഈരിഴയില്‍  തുന്നിപ്പിടിപ്പിച്ച ഇരട്ടവരിപ്പാവ്. വെള്ളിയരഞ്ഞാണത്തിന്റെ ശക്തമായ പിടിയില്‍   നിന്ന് കോന്തലയടര്‍ത്തി കുതറി മാറാന്‍   ശ്രമിക്കുന്ന കറുത്ത തുണി.

ഉമ്മയുടെ മരണം

ഓര്‍ക്കാപുറത്തു ഒരുച്ച നേരത്ത് സലീമിന്റെ തേടിയെത്തിയ ഒരു ഫോണ്‍ കോള്‍, അതു സലീമിന്റെ ആദ്യ മുതലാളിയും അയല്‍വാസിയുമായ അബ്ദുള്ള ഹാജിയുടേതായിരുന്നു. സലാം പറഞ്ഞു തുടങ്ങിയ ഹാജിക്ക സലീമിനോട് മറ്റൊന്നും പറഞ്ഞില്ല. നിന്റെ ബോസിന് ഫോണ്‍ കൊടുക്കുക എന്നു മാത്രമേ പറഞ്ഞുള്ളു. ഇത് കേട്ട സലീം ഒന്ന് അമ്പരന്നു.

ഉമ്മ

പുക നിറഞ്ഞാല്‍
അടുക്കളയില്‍ കാണില്ല ഉമ്മയെ
നനവിനെ ഊതി മന്ത്രിച്ച്‌
അകത്തെ നിശ്വാസം
അടുപ്പോളം ചെല്ലുന്നുണ്ടാകും
ആയുസ്സോളം നീളം കൂടിയ
ചുണ്ടുകളാല്‍.

ഉമ്മ!



ഒരായിരം വാക്കുകള്‍ ഒരുമിച്ചു ചേര്‍ത്താലും
ഒന്നിനോടും പകരം നില്‍ക്കാത്ത രണ്ടക്ഷരങ്ങള്‍.
അടിവയറ്റിനുള്ളില്‍ കൈ-കാലിട്ടടിക്കുമ്പൊഴും
അന്തരാത്മാവില്‍ മാതൃത്വത്തിന്‍റെ അനുഭൂതി
നുകരുന്ന അതുല്യ പ്രതിഭാസം.
ഞരമ്പുകള്‍ക്കിടയില്‍ നിന്നും നോവിന്‍റെ
കിരണങ്ങളുയരുമ്പോള്‍
'ഇതെന്‍റെ സ്വന്തം രക്തമെന്ന്'
അഭിമാനം കൊള്ളുന്ന സൂര്യതേജസ്.
ഗര്‍ഭപാത്രത്തിനകത്തും പുറത്തും യാതൊരു
പോറലുമേല്‍പ്പിക്കാതെ അതിസൂക്ഷ്മ-നിരീക്ഷണം
നടത്തുന്ന വാല്‍സല്യവാരിധി.
എത്ര പറഞ്ഞാലും പാടിയാലും,
വരച്ചാലും കുറിച്ചാലും തീരാത്ത മഹാകാവ്യം..!

ഉമ്മ വിളിക്കുന്നു

ഉറക്കത്തില്‍
ഉമ്മയുടെ വിളികേട്ടു.
ഞെട്ടിയുണര്‍ന്നപ്പോള്‍
പെരുമഴ.

അപരിചിതമോരിരുട്ട്.
അതില്‍ തുഴഞ്ഞുപായും
മിന്നല്‍.
ഭൂമി അടിമറിക്കുന്നത്ര
കുപിതനായ് കാറ്റ്.